കേണലിന്റെ കുടുംബം വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നതായി അറിഞ്ഞില്ലെന്നും ഇത്തരം പ്രശ്‌നബാധിത മേഖലകളിലേക്ക് വരുമ്പോള്‍ സൈനികര്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും തീവ്രവാദ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയില്‍ ഇന്നലെ രാവിലെയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്.